2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

ആഗസ്ത് 29 ദേശീയ കായിക ദിനം

ആഗസ്ത് 29 ദേശീയ കായിക ദിനം
ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും 130 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ നിരാശരാവും. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. മിന്നുന്ന വേഗത്തില്‍ പന്തുമായി പാഞ്ഞ് എതിര്‍പോസ്റ്റില്‍ ഗോള്‍മഴ പെയ്യിച്ചിരുന്ന ഇന്ത്യന്‍ ഹോക്കിയുടെ വിസ്മയ താരം ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29നാണ് രാഷ്ട്രം ദേശീയ കായിക ദിനാചരണം സംഘടിപ്പിക്കുന്നത്.
കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത് രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. വേണ്ടത്ര പരിശീലനം കിട്ടാത്ത അവസ്ഥ, ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി, അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിന്റെ അപര്യാപ്തത എന്നിവ പരിഹരിച്ചു മാത്രമേ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. കായിക-മാനസിക സുസ്ഥിതി കൈവരിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കാനുള്ള വ്യത്യസ്തമായ പദ്ധതികളാണ് വേണ്ടത്. സ്കൂള്‍ തലത്തില്‍ ആരംഭിക്കുന്ന കായികവിദ്യാഭ്യാസ പരിപാടിക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും.
വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി കായികദിനാചരണത്തില്‍ പങ്ക് ചേരുക. താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും.
കളിക്കളത്തിലെ മാന്ത്രികന്‍1932ലെ ഒളിമ്പിക്സ് ഹോക്കി. ഇന്ത്യയും അമേരിക്കയും തമ്മിലാണ് മത്സരം. കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. കളിക്കളം നിറഞ്ഞുകളിച്ച ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തന്റെ ഹോക്കി സ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. ഒരു വ്യത്യാസവും ഉണ്ടായില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ ഗോള്‍ നില 24-1. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയുടെ പേരാണ് ധ്യാന്‍ചന്ദ്. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലത്തെ വീരനായകന്‍. ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, അതിനും മേലെയാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. 1905 ആഗസ്ത് 29ന് അലഹബാദിലായിരുന്നു ജനം. ധ്യാന്‍സിങ് എന്നായിരുന്നു ശരിയായ പേര്. പ്രതിഭ തിരിച്ചറിഞ്ഞ കട്ടുകാര്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ചന്ദ് പേരിനൊപ്പം കൂട്ടിച്ചേര്‍ത്തു. സഹകളിക്കാരാകട്ടെ സ്നേഹപൂര്‍വം ദാദാ എന്നു വിളിച്ചു.
ധ്യാന്‍ചന്ദ് ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ വിസ്മയാവഹങ്ങളായ പ്രകടനങ്ങള്‍ വിലമതിക്കാവുന്നതല്ല. മൂന്ന് തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിത്തരുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ "ദി ഗോള്‍' ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങള്‍ കൂടിയാണ്. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രം, ടീം പര്യടനങ്ങള്‍, ഒളിമ്പിക്സ് നേട്ടങ്ങള്‍ സഹകളിക്കാര്‍ എന്നിവരെക്കുറിച്ചെല്ലാം വ്യക്തമായ വിവരണം നല്‍കുന്നുണ്ട്. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നതമായ ഇന്ത്യന്‍ ദേശീയ പുരസ്കാരം ധ്യാന്‍ചന്ദിന്റെ പേരിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്ത് നിന്ന് വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്. 1956ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ധ്യാന്‍ചന്ദിനെ ആദരിച്ചിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ 2000ല്‍ നൂറ്റാണ്ടിലെ ഇന്ത്യന്‍ താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച പുരുഷതാരമായി അംഗീകരിക്കപ്പെട്ടത് ധ്യാന്‍ചന്ദാണ്. 1980ല്‍ രാഷ്ട്രം ധ്യാന്‍ചന്ദിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1979 ഡിസംബര്‍ മൂന്നിനാണ് അദ്ദേഹം അന്തരിച്ചത്.
സ്കൂള്‍ കായികമേളകായിക പ്രതിഭകളെ കണ്ടെത്തു ന്നതിന് സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളയ്ക്ക് തയ്യാറെടുക്കാം. ഇന്ത്യ കണ്ട പല കായിക പ്രതിഭകളെയും കേരളത്തിന് സംഭാവനചെയ്തത് ഇത്തരം മേളകളാണ്. വ്യത്യസ്ത വിഭാഗങ്ങളായി കുട്ടികളെ തിരിച്ചാണ് മത്സരം. മത്സരാര്‍ഥിയുടെ പ്രായം അടിസ്ഥാനമാക്കിയാണ് മത്സരവിഭാഗം നിശ്ചയിക്കുന്നത്. അത്ലറ്റിക്സ്, നീന്തല്‍, ഗെയിംസ് എന്നീ മേഖലകളിലാണ് മത്സര ങ്ങള്‍.ഗെയിംസ് : 17 ഗെയിംസ് ഇനങ്ങളാണ് സ്കൂള്‍ കായികമേളയുടെ ഭാഗമായി നടത്തുന്നത്. വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ഖൊ-ഖൊ, കബഡി, ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍, ടേബിള്‍ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബാള്‍, ജിംനാസ്റ്റിക്സ്, ടെന്നീസ്, ഗുസ്തി, ചെസ്, ജൂഡോ തുടങ്ങിയവയാണ് മത്സരയിനങ്ങള്‍.
ഗുസ്തി, ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ്. ബാക്കിയുള്ള ഗെയിമുകള്‍ക്ക് ഇരുവിഭാഗങ്ങളിലുമായി ഹൈസ്കൂള്‍ ഹയര്‍സെ ക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരമുണ്ടാവും. നീന്തല്‍: സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍, വിഭാഗങ്ങള്‍ക്കാണ് നീന്തല്‍മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത നീന്തല്‍ ഇനങ്ങളില്‍ പ്രത്യേക മത്സരമുണ്ട്.അത്ലറ്റിക്സ്: എല്‍പി, യുപി, വിദ്യാര്‍ഥികളെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരമാണുള്ളത്. കിഡീസ്(ആണ്‍-പെണ്‍)മത്സരയിനങ്ങള്‍- 100മീ, 200മീ. ഓട്ടം ലോങ്ജംപ്, ഹൈജംപ്, 4 ത 100 മീറ്റര്‍ റിലേഎല്‍പി കിഡീസ് (ആണ്‍-പെണ്‍)50മീ, 100മീ ഓട്ടം ലോങ്ജംപ്, 4 ത 100 മീറ്റര്‍ റിലേഎല്‍പി മിനി (ആണ്‍-പെണ്‍)50മീ, 100മീ ഓട്ടം, സ്റ്റാന്‍ഡിങ് ബ്രോഡ്ജംപ്, 4 ത 50 മീറ്റര്‍ റിലേജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി ആണ്‍- പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സംഘടിപ്പിക്കുന്ന മത്സരയിനങ്ങള്‍
- See more at: http://www.deshabhimani.com/news-special-aksharamuttam-latest_news-394601.html#sthash.BLbil0U0.dpuf

അണുശക്തി അപായശക്തി

അണുശക്തി  അപായശക്തി
എന്ന്കേള്‍ക്കുമ്പോഴേക്കും മനസ്സിലേക്ക് രണ്ട് നഗരങ്ങളുടെ പേരുകള്‍ ഓടിയെത്തുന്നില്ലേ; ഹിരോഷിമയും നാഗസാക്കിയും. ഏഴ്ദശകംമുമ്പ് ഈ നഗരങ്ങള്‍ക്ക് മുകളില്‍ അണുവായുധം ആദ്യമായി പ്രഹരിച്ചപ്പോള്‍ അതുവരെ കാണാത്ത മഹാവിപത്തിനാണ് ലോകം സാക്ഷിയായത്. പതിനായിരങ്ങള്‍ കത്തിച്ചാമ്പലായി. പ്രകൃതി ഇന്നും ദുരിതംപേറി ജീവിക്കാന്‍ വിധിക്കപ്പെട്ടവളായി. അണുവായുധത്തിന്റെ പിടിയിലമരാതെ ലോകമിന്നും മുന്നോട്ട് പോകാന്‍ ഇടയാക്കുന്നതും ഈ നടുക്കുന്ന ഓര്‍മകളാണ്. ആണവറിയാക്ടറുകളില്‍ ഉണ്ടായ അപകടങ്ങള്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി മനുഷ്യനെ ഭയപ്പെടുത്തുന്നു. ആണവായുധത്തിന്റെ ഭീഷണി അവസാനിച്ചതായി ഇന്നും പറയാന്‍ കഴിയാത്ത അവസ്ഥ. ഭൂമിയാകെ നിമിഷങ്ങള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ കഴിയുന്ന അണുവായുധങ്ങള്‍ക്ക് മുകളിലാണീ നിശ്ശബ്ദത. അതുകൊണ്ട് തന്നെ ലോകത്ത് സമാധാനം കാംക്ഷിക്കുന്നവര്‍ക്കും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും നടുക്കുന്ന സ്വപ്നങ്ങളാണ് അണുവായുധങ്ങള്‍ സമ്മാനിക്കുന്നത്.
ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി ആണവ നിരായുധീകരണം മാറിയതിന്റെ സാംഗത്യവും അതുതന്നെ. പതിനേഴായിരത്തിലധികം അണുവായുധങ്ങള്‍ ലോകമറിഞ്ഞുകൊണ്ട് ഒമ്പത് രാഷ്ട്രങ്ങളിലായി സ്വരൂപിച്ചിട്ടുണ്ട്. അറിയപ്പെടാത്ത അണുവായുധ നിക്ഷേപങ്ങളുടെ സാധ്യത തള്ളിക്കളയാനുമാവില്ല!. ആണവയുദ്ധമെന്നത് ഇനി ലോകത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുണ്ടായാല്‍ ജീവസാധ്യമായ ഏകഗ്രഹം കൂടി പ്രപഞ്ചത്തില്‍നിന്ന് അപ്രത്യക്ഷമാകും. ആണവനിരായുധീകരണത്തിന്റെ ആവശ്യകത ലോകത്തെ പഠിപ്പിക്കാനാണ് ഐക്യരാഷ്ട്രസഭാ നേതൃത്വത്തില്‍ സെപ്തംബര്‍ 26 സമ്പൂര്‍ണ ആണവ നിരായുധീകരണ ദിനമായി ആചരിക്കുന്നത്. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും മാനവികതയ്ക്കും അണുവായുധങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മാനവസമൂഹത്തിന് വഴിയൊരുക്കാന്‍ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.
അണുവായുധ ശേഷിയുള്ളവര്‍ ലോകത്ത് ചുരുക്കം ചില രാഷ്ട്രങ്ങളാണ് കൈവശം അണുവായുധങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചത്. അമേരിക്കയിലും റഷ്യയിലുമാണ് ആയുധശേഖരത്തിന്റെ സിംഹഭാഗവുമുള്ളത്. ഐക്യരാഷ്ട്രസഭയുടെ സ്ഥിരംസമിതിയിലെ മറ്റ് മൂന്ന് അംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരും ഈ പട്ടികയിലുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ഇസ്രായേല്‍, ഉത്തരകൊറിയ എന്നിവരാണ് അണുവായുധം കൈവശംവച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍. ഇന്ത്യന്‍ പരീക്ഷണങ്ങള്‍1974 മെയ് 18നാണ് ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന ഈ പരീക്ഷണം "ബുദ്ധന്‍ ചിരിക്കുന്നു' എന്ന പേരിലാണ് അറിയപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ സ്ഥിരം സമിതിയംഗമല്ലാത്ത, ആണവപരീക്ഷണം നടത്തിയ ആദ്യരാജ്യമെന്ന ഖ്യാതിയും ഇന്ത്യയ്ക്കാണ്. രണ്ടാമത്തെ ആണവപരീക്ഷണം നടന്നത് 1998മെയ് 11നാണ്. ഓപ്പറേഷന്‍ ശക്തി, പൊഖ്റാന്‍ കക ആണവ റിയാക്ടറുകളിലെ അപകടങ്ങള്‍മനുഷ്യ പുരോഗതിക്ക് ആണവോര്‍ജം ഉപയോഗിക്കാനാണ് ആണവ റിയാക്ടറുകള്‍ കണ്ടുപിടിച്ചത്.
1942 ഡിസംബറില്‍ ആദ്യ ആണവ റിയാക്ടറിന് രൂപം കൊടുത്തത് എന്റിക്കോ ഫെര്‍വി എന്ന ശാസ്ത്രജ്ഞനാണ്. ചിക്കാഗോയില്‍ ഇതിന് രൂപംകൊടുക്കുമ്പോള്‍ സുരക്ഷിതമെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. ഒരിക്കലും ക്ഷയിക്കാത്ത ഈ ഊര്‍ജ ഉറവിടം ഇന്ധനക്ഷാമത്തിന് പരിഹാരമാകുമെന്നും കരുതി. ഏറെക്കുറെ ഈ ധാരണകള്‍ ശരിയായിരുന്നു. മനുഷ്യ ജീവിതത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ചില സംഭവങ്ങള്‍ ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട് ഉണ്ടായി. 1957 ഒക്ടോബര്‍ 10ന് ആണവ റിയാക്ടറുമായി ബന്ധപ്പെട്ട ആദ്യ അപകടം ബ്രിട്ടനിലെ വിന്‍ഡ്സ്കേലിലാണുണ്ടായത്. ആണവ റിയാക്ടറിലെ താപനില ഉയര്‍ത്താനുള്ള ശ്രമം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നതിന് ഇടയാക്കി. അപകട പരിസരത്ത് നിരവധിയാളുകള്‍ക്ക് ക്യാന്‍സര്‍ രോഗബാധയുണ്ടായി എന്നതായിരുന്നു ദുരന്തത്തിന്റെ മറ്റൊരുവശം. അമേരിക്കയിലെ ത്രീമില്‍സ് ഐലന്റിലുണ്ടായ അപകടഫലമായി ഇന്നും ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു. 1978 മാര്‍ച്ച് 28നായിരുന്നു ഈ അപകടം.
ആണവ റിയാക്ടര്‍ അപകടങ്ങളില്‍ ഏറ്റവുമധികം നാശം വിതച്ചത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബിലില്‍ നടന്ന ദുരന്തത്തിലാണ്. ഏകദേശം 50ലക്ഷത്തോളം ആളുകള്‍ക്ക് റേഡിയേഷന്‍ ഏറ്റതായി കരുതിയ ദുരന്തം നിരവധി ജീവനും അപഹരിച്ചു. ഭൂകമ്പവും സുനാമിത്തിരമാലകളും ജപ്പാനിലെ ഫുകുഷിമ ആണവ റിയാക്ടറുകളില്‍ വിതച്ച അപകടമാണ് ഈ പട്ടികയില്‍ അവസാനത്തേത്. 2011 മാര്‍ച്ച് 11ന് നടന്ന അപകടഫലമായി റിയാക്ടറുകള്‍ പൊട്ടിത്തകരുകയും വന്‍തോതില്‍ അണുപ്രസരണം ഉണ്ടാവുകയുംചെയ്തു. 20കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
അതീവ സുരക്ഷിതമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന ആണവറിയാക്ടറുകള്‍ ഭീഷണിയുയര്‍ത്തി തുടങ്ങിയതോടെ ലോകവ്യാപകമായി ഇവയ്ക്കെതിരെയുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. ആണവ മാലിന്യങ്ങള്‍ആണവ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷിതത്വ ഭീഷണിയും ലോകത്തിന് കടുത്ത വെല്ലുവിളിയാണ്. ഉപയോഗം കഴിഞ്ഞശേഷം അവശേഷിക്കുന്ന ആണവ മാലിന്യങ്ങള്‍ വര്‍ഷങ്ങളോളം ഭൂമിക്ക് ഭാരമായി നിലകൊള്ളും. ഭൂമിക്കടിയിലും കടലിലും ഇവ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ ലോകം ഭൂഗര്‍ഭ അറകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ആണവോര്‍ജം പ്രദാനംചെയ്യുന്ന സൗകര്യങ്ങള്‍ക്കപ്പുറമാണ് അതിന്റെ മാലിന്യവും സുരക്ഷിതമല്ലാത്ത ഉപയോഗ രീതിയും.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. 1957ല്‍ രൂപീകരിച്ച ഈ സംഘടന "ആറ്റം സമാധാനത്തിന്' എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഘടക സംഘടനയായ ഇതിന്റെ ആസ്ഥാനം ഓസ്ട്രിയയിലെ വിയന്നയാണ്. ന്യക്ലിയര്‍ സയന്‍സിനെയും സാങ്കേതിക വിദ്യയെയും അപകട രഹിതവും സുരക്ഷിതവുമായി സമാധാന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ആണവോര്‍ജ ഏജന്‍സി ലോകത്തിന് പ്രേരണയും പ്രചോദനവും നല്‍കുന്നു.
- See more at: http://www.deshabhimani.com/news-special-aksharamuttam-latest_news-402190.html#sthash.PKl4qYkH.dpuf